2016, ഫെബ്രുവരി 15, തിങ്കളാഴ്‌ച

പാഴ്മരപ്പാട്ട് [യാത്രാമൊഴി ] -----------


തായ് വേരു കൈവിട്ട പൂമരം ഭൂവിന്റെ മാറിലേക്കങ്ങു
ചരിഞ്ഞു പോയി ...
കൊച്ചിളം കാറ്റിലും തുള്ളിക്കളിക്കുന്ന ഇലകളും എല്ലാം
കരിഞ്ഞു പോയി ....
ഒരുപാട് ശലഭങ്ങൾ കൊതിയോടെ നോക്കിയാ പൂക്കളും
എല്ലാം പൊഴിഞ്ഞു പോയി ...
ചേക്കേറാൻ വന്നൊരു അവസാന പക്ഷിയും ചിറകടിച്ചെങ്ങൊ
പറന്നു പോയി .....
.................................................
കൊതിയോടെ കൂട്ടമായ്‌
അവസാന പങ്കിനായ്
ഒരുപാട് ആളുകൾ
കാത്തു നിന്നു .......
മഴുവൊന്നുയർന്നു ആ പൂമര തായ്തടി നെടുകെ പിളർന്നു
കടന്നു പോയി ..
അവസാന ചില്ലയും പലതായ് നുറുക്കിയാ ചെറുകൂട്ടം
മെല്ലെ പിരിഞ്ഞു പോയി ..
...............................................
തായ് വേരു കൈവിട്ട പൂമരം പാഴ്മരം അഗ്നിയിൽ മെല്ലെ
എരിഞ്ഞു പോകും .....
തണലിന്റെ ഓർമയും തേനുണ്ട നന്ദിയും പൂവിൻ സുഗന്ധവും
മാഞ്ഞു പോകും .....
ഒരു വിത്ത്‌ പോലും ഈയവനിയിൽ ബാക്കിയായ് അവശേഷിപ്പിക്കാ ത്ത
പാഴോർമയാകും .......
നീയെന്ന തായ് വേരു കൈവിട്ട പൂമരം
അഗ്നിയിൽ മെല്ലെ എരിഞ്ഞു പോകും ...........
നീയെന്ന തായ് വേരു കൈവിട്ട പൂമരം
അഗ്നിയിൽ മെല്ലെ മറഞ്ഞു പോകും ......

2016, ഫെബ്രുവരി 13, ശനിയാഴ്‌ച

ഒരുവേളയാരുമൊർക്കാഞ്ഞ കൊണ്ടാവാം
ഒടുവിൽ എന്നൊരു നേരം ഇങ്ങെത്തുമെന്നും
പല മൂലകങ്ങളായ് വിഘടിച്ചു നാമും
തിരികെ ഈ മണ്ണിലെ ഘടകങ്ങളാകും ...
തിരികെ ഈ മണ്ണിലെ ഘടകങ്ങളാകും ...
ജനനം മുതൽക്കേ നമ്മോടൊപ്പം എന്നും
പിരിയാതെ പോന്നോരാ നിഴലും മറയും ..
എന്തിനോ വേണ്ടി നാം പടവെട്ടി നേടിയ
നേട്ടങ്ങൾ ഒക്കെയും പാഴായി മാറും
കണ്ണുനീരുറ്റി നാം കദനമെന്നൊതിയ
വേദനയോക്കെയും മാഞ്ഞ് പോയീടും
പല മൂലകങ്ങളായ് വിഘടിച്ചു നാമും
തിരികെ ഈ മണ്ണിലെ ഘടകങ്ങളാകും ...
.
വിറയാർന്ന ചുണ്ടിനാൽ ചുംബനം
നിറവാർന്ന മനസിനാൽ പ്രണയവും
പകയോടെ തമ്മിൽ നാം പടവെട്ടി
അന്യോന്യം അവസാനിപ്പിക്കുവാൻ
വെറി പൂണ്ട നാളും ...
ആരുടെ ഒക്കെയോ ഓർമകളിൽ
ആരുടെയൊക്കെയോ ഓർമകളിൽ
ചെറു മിന്നലായ് പിന്നെയും
ഇത്തിരി നാൾ കൂടി ..
മറവിയുടെ കോണിലെ ചില്ലിട്ട
ചിത്രങ്ങൾക്കൊന്നിനു ഛായ
നമ്മുടെതായെക്കാം ...
.
ഒരുവേളയാരുമൊർക്കാഞ്ഞ കൊണ്ടാവാം
ഒടുവിൽ എന്നൊരു നേരം ഇങ്ങെത്തുമെന്നും
പല മൂലകങ്ങളായ് വിഘടിച്ചു നാമും
തിരികെ ഈ മണ്ണിലെ ഘടകങ്ങളാകും ...
തിരികെ
ഈ മണ്ണിലെ
ഘടകങ്ങൾ ആവും ...
.
[ ചിരിക്കാൻ ആവണം ........ സ്നേഹിക്കാൻ ആവണം ..... ഒടുവിലീ മണ്ണിൽ മടങ്ങുന്നതിൻ മുന്നേ ............]
ഈ ഇരവിൽ ...ഈ ഇരുളിൽ
ഞാൻ നക്ഷത്രങ്ങളെ നോക്കി കാണുന്നുണ്ട്
അവയൊക്കെ മങ്ങി പോയിരിക്കുന്നു
ഞാൻ ഒരു രാപ്പാടിയെ കേൾക്കുന്നുണ്ട്
അതിന്റെ ഒച്ച ഇടറിപ്പോയിരിക്കുന്നു
നിലാവുപേക്ഷിച്ച നരച്ച മാനവും
ഇല അനങ്ങാത്ത നിശ്ചലമായ മരങ്ങളും
മരവിച്ചു പോയ മനസും .....
.
.
പക്ഷെ ഒന്നെനിക്കറിയാം
പ്രഭാതം അകലെ അല്ലാ എന്നും
വെള്ളിവെളിച്ചവും ഇളം കാറ്റും
ഇനിയും ബാക്കിയുണ്ടെന്നും
നിന്റെ പ്രണയത്തിൽ അതൊക്കെയും
ചേര്ത്തു വച്ചിരിക്കുന്നത്
എനിക്ക് വേണ്ടി ആണെന്നും
എനിക്കുറപ്പുണ്ട്
എന്തിനാണ് നീ പ്രണയിക്കുന്നത്‌ ?
ഒന്നറിയണം നീ ..
ഇടയ്ക്കൊന്നു താളം മുറിഞ്ഞ
എന്റെ ഹൃദയത്തോട് ..
ഞാൻ ഇതേ ചോദ്യം ചോദിച്ചിരുന്നു ..
നിന്റെ മനസിലെ പ്രണയം
മരിക്കാതെ കാക്കുവോളം
ഞാൻ മിടിച്ചു കൊണ്ടിരിക്കാം
എന്ന്
ഹൃദയം ഉറപ്പു തന്നതിന്റെ പേരിലാണ്
ആശുപത്രി വഴിയിൽ നിന്നും ഞാൻ
തിരികെ പോന്നത്
എനിക്കിങ്ങനെ ആകാനെ കഴിയൂ
പ്രണയം എന്റെ മതമാണ്‌ ..
ഒരു ചുംബനം കൊണ്ട് വിടരുന്ന പൂവുകളുണ്ട് ....
ഒരു തലോടലിൽ മയങ്ങുന്ന നോവുകളുണ്ട്
ഔദാര്യങ്ങളുടെ പെരുമഴയിൽ
കുതിരുന്ന മണ്ണിൽ നിന്നും
കിളിർത്തു വരുന്ന
വൻ മരങ്ങളുണ്ട്
നീയാണോ
ഞാനാണോ
എന്നതിനപ്പുറം
ഒരു ചുംബനത്തിൽ ഒത്തിരി വായിക്കാനുണ്ട്
വന്മരങ്ങളുടെ കീഴെ വളർന്ന ചില
പാഴ്ചെടികളുണ്ട് ..
പ്രകാശ സംശ്ലേഷണ സാധ്യത
തീരെ ഇല്ലാത്ത ചിലത് ..
വന്മരങ്ങളെ ചുറ്റി പടർന്ന വള്ളിപ്പടർപ്പും ഉണ്ട്
സ്വയം എത്താൻ ആവാത്ത ഉയരങ്ങൾ
മരങ്ങളിലൂടെ കണ്ടെത്തിയവ ....
നിന്റെ പ്രണയം എന്ന വന്മരത്തിലൂടെ
തന്നെ ആണ് ഞാൻ ആകാശം കണ്ടത്
നിന്നിൽ പടരാനാവാതെ പോയാൽ
അന്ന് മുതൽ ഞാനും ഒരു പാഴ്ചെടി തന്നെ
പ്രകാശ സംശ്ലേഷണം ഇല്ലാതെ
മുരടിച്ച് മുരടിച്ച് ....................

എല്ലാ തെറ്റിനും മാപ്പ് എന്റെ നികൊലീനാ ...... ________________________________


ഞാൻ ഒരു വിഡ്ഢിയാണ് നികൊലീനാ .... വെറും വിഡ്ഢി ... ഏറ്റവും പെണ്ണായ നിന്റെ പ്രണയം നഷടപ്പെടുത്തിയത് എന്റെ തെറ്റുകളാണ് നികൊലീനാ .. ഞാൻ വിഡ്ഢി മാത്രം അല്ല കുറ്റവാളി കൂടിയാണ് .....
.
ഞാന്‍ നിന്നെ, കാണുന്നതിന്‍ മുന്‍പും,
ആമ്പല്‍ കണ്ണ്‍ തുറന്നിരിക്കാം
നിന്നോടായ്, മിണ്ടുന്നതിന്‍ മുന്‍പും,
രാവില്‍ നിലാവ് വന്നിരിക്കാം..
ഒന്നും ഞാന്‍, അറിഞ്ഞെ ഇരുന്നില്ല ,
നീ എന്നില്‍ നിറയും വരെയും
സ്വപ്‌നങ്ങള്‍, ഇന്നോരംബിളി പാലാഴി,
ചിന്തകള്‍ ആമ്പലിന്‍ പൊയ്ക
പ്രണയമിതോ എന്‍ പ്രേയസി,
ഞാന്‍ തേന്‍തിങ്കളോ നീ ആമ്പലോ..
(പാബ്ലോ നെരൂദ ഓ എൻ വീ യിലൂടെ മലയാളം പറയുന്നു !!)
.
എന്റെ നികൊലീനാ നീ പറഞ്ഞത് സത്യമാണ്
നീ എന്റെ എന്നുറപ്പായ ശേഷം ഞാൻ എന്റെ കടമകൾ മറന്നു ...
നിന്റെ കൈകളിൽ എന്റെ മുഖം ഒളിപ്പിച്ചു ഈ ലോകത്തെ മറന്നു ....
അതിനു നീ എന്നെ ശിക്ഷിച്ചു ശരി ഞാൻ കുറ്റവാളി സമ്മതിക്കുന്നു .. മാപ്പ് ..
.
എന്റെ നികൊലീന സത്യമാണ് നീ പറയുന്നത് ......
സ്വപ്നത്തില്‍, വയലേലകള്‍ കണ്ടു,
മുന്തിരി തോട്ടങ്ങള്‍ കണ്ടു..
കുന്നിന്മേല്‍.. കാറ്റാടി മരങ്ങളും..
അരുവിയിന്‍ ഉറവയും കണ്ടു..
താഴ്വാരം, പനിനീര്‍ പൂക്കളാല്‍
പുതച്ച്ചുരങ്ങുന്നതും കണ്ടു
മലകളെ, ഉമ്മവെക്കുന്ന സൂര്യന്റെ
ചുവന്നൊരു ഹൃദയവും കണ്ടു..
പ്രണയമിതോ എന്‍ പ്രേയസി,
നീ ഗിരിനിരയോ, ഞാന്‍ സൂര്യനോ..
( പാബ്ലോ നെരൂദ .. ഓ എൻ വീയിലൂടെ മലയാളം എഴുതുന്നു )
.
നികൊലീനാ
നീ അറിയണം
നീ പോയി എന്ന് തോന്നിയ നിമിഷം
ഉന്മാദത്തിന്റെ വാൻ തിരകൾ എന്റെ മനസിനെ കീഴ്പേടുതിയതും
ഞാൻ അതിന്റെ ചൂടിൽ ചൂരിൽ എന്തൊക്കെയോ ചെയ്തു കൂട്ടിയതും
മാപ്പ് തരിക നികൊലീന ...... നീ ഇല്ലാതെ ഞാൻ ഇല്ലാ .......
കിനാവിന്റെ കൊട്ടാരങ്ങളിൽ
നീയും ഞാനും
ഒരുമിച്ചു കണ്ട നിമിഷങ്ങൾ .........
ഓരോ നിമിഷവും ഞാൻ നിന്റെ ഗന്ധവും
ഓരോ നിമ്ഷവും ഞാൻ നിന്റെ സാന്നിധ്യവും അറിഞ്ഞിരുന്നു എന്റെ ജീവിതത്തിൽ
നീ തെന്നെ ആണ് എന്നെ പുനർ നിർമ്മിച്ചത്‌ നികൊലീനാ നീ തന്നെ ആണ് ...
എല്ലാം എന്റെ തെറ്റായിരുന്നു
നിന്നെ അറിയാതെ പോയത്
നിന്നിൽ അലിയാൻ ആവാതെ പോയത്
നീയാണ് ഞാൻ എന്നറിയാതെ പോയത്
എന്റെ നികൊലീനാ
എനിക്ക് മാപ്പ് തരിക
തെറ്റ് കുറ്റങ്ങൾ ഒഴിവാക്കി ഒരു തവണ കൂടി എനിക്ക് നീ ജീവന തരിക
പെണ്ണെ
ഞാൻ ഇവിടെ മരിക്കുന്നുണ്ട്
ഓരോ നിമിഷവും നീ ഇല്ലാ എന്നറിഞ്ഞു
നിന്നെ മണത്തു
തോറ്റു തോറ്റു
നികൊലീനാ
തിരികെ വരിക
എല്ലാ തെറ്റും എന്റെയാണ്
എന്റെ മാത്രം
എനിക്കൊരു തവണ കൂടി അവസരം തരിക
ദയവായി .........

2016, ഫെബ്രുവരി 7, ഞായറാഴ്‌ച

തോറ്റു പോയവന്റെ സുവിശേഷം

നീ എന്ന ഒറ്റത്തുരുത്തു
തേടി അലഞ്ഞു ഒടുവിൽ
ആഴിയിൽ അവസാനിച്ചു പോയ
എന്നെ തിരഞ്ഞു
ആരും വരേണ്ടതില്ല
ഞാൻ ഉണ്ടായിരുന്നില്ല
ഇനി ഉണ്ടാകുകയുമില്ല