2016, ഫെബ്രുവരി 15, തിങ്കളാഴ്‌ച

പാഴ്മരപ്പാട്ട് [യാത്രാമൊഴി ] -----------


തായ് വേരു കൈവിട്ട പൂമരം ഭൂവിന്റെ മാറിലേക്കങ്ങു
ചരിഞ്ഞു പോയി ...
കൊച്ചിളം കാറ്റിലും തുള്ളിക്കളിക്കുന്ന ഇലകളും എല്ലാം
കരിഞ്ഞു പോയി ....
ഒരുപാട് ശലഭങ്ങൾ കൊതിയോടെ നോക്കിയാ പൂക്കളും
എല്ലാം പൊഴിഞ്ഞു പോയി ...
ചേക്കേറാൻ വന്നൊരു അവസാന പക്ഷിയും ചിറകടിച്ചെങ്ങൊ
പറന്നു പോയി .....
.................................................
കൊതിയോടെ കൂട്ടമായ്‌
അവസാന പങ്കിനായ്
ഒരുപാട് ആളുകൾ
കാത്തു നിന്നു .......
മഴുവൊന്നുയർന്നു ആ പൂമര തായ്തടി നെടുകെ പിളർന്നു
കടന്നു പോയി ..
അവസാന ചില്ലയും പലതായ് നുറുക്കിയാ ചെറുകൂട്ടം
മെല്ലെ പിരിഞ്ഞു പോയി ..
...............................................
തായ് വേരു കൈവിട്ട പൂമരം പാഴ്മരം അഗ്നിയിൽ മെല്ലെ
എരിഞ്ഞു പോകും .....
തണലിന്റെ ഓർമയും തേനുണ്ട നന്ദിയും പൂവിൻ സുഗന്ധവും
മാഞ്ഞു പോകും .....
ഒരു വിത്ത്‌ പോലും ഈയവനിയിൽ ബാക്കിയായ് അവശേഷിപ്പിക്കാ ത്ത
പാഴോർമയാകും .......
നീയെന്ന തായ് വേരു കൈവിട്ട പൂമരം
അഗ്നിയിൽ മെല്ലെ എരിഞ്ഞു പോകും ...........
നീയെന്ന തായ് വേരു കൈവിട്ട പൂമരം
അഗ്നിയിൽ മെല്ലെ മറഞ്ഞു പോകും ......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ