2016, മാർച്ച് 7, തിങ്കളാഴ്‌ച

ആദി വേടൻ

''കാട്ടിൽ ഇരിക്കണ കരിമൂർക പാമ്പിനേം തച്ചും കൊന്നങ്ങു വേടൻ''
ഡും ഡും ......... ഡും ഡും ............ ഡും ഡും ...............
.
ആദി വേടൻ തെയ്യം നാട് തീണ്ടാൻ ഇറങ്ങിയതാണ് ഉറഞ്ഞാടി ഗുരുസി എടുത്ത് ...
.
ഇടതൂർന്ന മരങ്ങൾക്കിടയിലെ കരിയിലകളെ ചവുട്ടി ഒതുക്കി ... ശിഘരമൊടിച്ചു വഴിവെട്ടി വെട്ടി വേടൻ ... പാലപൂക്കുന്ന കാട്ടിനുള്ളിൽ അവൾ .....
'ചോര' 'ചോര' 'ചോര' ....... അവളുറഞ്ഞു ...
''നിന്നിലേക്കായിരുന്നു എന്റെ യാത്ര '' വേടൻ അവളെ നമസ്കരിച്ചു ....
''ചാവ് വേണം ചവം വേണം '' ...... അവളുടെ കണ്ണിൽ രൗദ്ര ഭാവം !
'' ആരുടെ ? '' ..... വേടനു ജിജ്ഞാസ ...
'' നിന്റെ ..നിന്റെ ..നിന്റെ '' .......
'' എന്റെയോ ! നിന്നെ മാത്രം ഉപാസിക്കുന്ന എന്റെയോ ?'' .. വേടൻ അമ്പരന്നു ..
'' അതെ നിന്റെ തന്നെ എന്നാലേ എന്റെ കലിയടങ്ങൂ ''' ...അവളുറഞ്ഞു വീണ്ടും
'' എന്തിനു .. എന്തിനു ... ഞാൻ എന്ത് തെറ്റ് ചെയ്തു ''' .. വേടന്റെ ദൈന്യം ..
പൊട്ടിച്ചിരിച്ചവള് മറഞ്ഞു .............
.
ഒരു സീല്ക്കാര ശബ്ദത്തോടെ കൂർതൊരമ്പു അവന്റെ നെഞ്ച് തുളച്ചു പോയി ...
കരിയിലകളുടെ മേലെ നിണം പടർത്തി വേടൻ ..........
.
.
'' എഴുന്നേൽക്ക് ............ '' വേടൻ കണ്ണ് തുറന്നു ....അമ്പു കൊണ്ട മുറിവിൽ നിന്നും അപ്പോഴും നിണം ഒഴുകുന്നുണ്ടായിരുന്നു ...
'' എഴുന്നേൽക്ക് ............'' വീണ്ടും അതെ സ്വരം .....
'' എന്തിനു ?'' .... ഇടറി പൊളിഞ്ഞ ഒച്ചയിൽ വേടൻ ..
'' വരിക എന്റെ ഒപ്പം .. എനിക്ക് വേണം നിന്നെ '''
'' എന്തിനു ? ... എന്തിനു ? ... '''
'' എന്റെതാക്കാൻ എന്റെ സന്തോഷം ഇനി നീയാവട്ടെ ''
'' അപ്പോൾ എന്റെ നിയോഗം എന്ത് ?''
'' ഒന്നുമില്ല ഇടവേളകളിൽ ഞാൻ വരും .. നീ കാത്തിരിക്കണം നിനക്ക് എന്നൊരു നിയൊഗമില്ല ഉണ്ടാവില്ലാ എല്ലാം എന്റെ എന്റെ എന്റെ മാത്രം '''
'' വേണ്ടാ വയ്യാ ... ഇനിയും ഉരുകാൻ എനിക്കാവില്ലാ എന്നെ ഒഴിവാക്കുക '''
'' ഈ മുറിവ് തനിയെ ഉണക്കി വരിക നീ ... എന്റെ സന്തോഷം എന്റെ എന്റെ എന്റെ എന്റെ എന്റെ ......''
വേടൻ തിരിഞ്ഞു നടന്നു വേച്ചു വേച്ചു ....... ഇടറിയ പാദങ്ങളോടെ അവൻ എങ്ങോട്ടെന്നില്ലാതെ നടന്നു .........
'' നിനക്ക് വേറെ വഴികളുണ്ടാകാതെ പോട്ടെ ..... ഞാൻ കൊതിച്ചതെല്ലാം ഞാൻ നേടിയിട്ടുണ്ട് ...... നീയും വരും ഒരു നാൾ ''' പിന്നിൽ ആരുടെയോ ശാപം .. നിറഞ്ഞ കണ്ണുകളോടെ വേടൻ ഇടയ്ക്ക് വീണും ഇഴഞ്ഞും മുന്നോട്ടു തന്നെ പോയി ...
വീണ്ടും ഒരമ്പിന്റെ സീൽക്കാരം .......
.
.
ചിലമ്പിളകുന്ന ശബ്ദം .... ഒരു കൊച്ചു കാറ്റിന്റെ തലോടൽ ... ദള മർമരം പോലെ ശബ്ദം .....മോക്ഷം മോക്ഷം മോക്ഷം ....... വേടൻ വീണു കിടന്നു ... പക്ഷെ എന്തോ എവിടെയോ ഒരു നേരത്ത വെട്ടം അടഞ്ഞ കണ്ണുകളിലേക്കു മെല്ലെ മെല്ലെ .....
''' നീ അവസാനിക്കുന്നില്ല '' വേടൻ കണ്ണ് തുറന്നു ശബ്ദത്തിന്റെ ഉറവിടം തേടി ....
വെട്ടം നിറഞ്ഞ വെട്ടം മാത്രം ..... കണ്ണ് നീരിന്റെ ദേവത !!
'' വീണു പോകരുത് നീ ... എഴുന്നേൽക്ക് ഈ പാതയിൽ ഞാനും ഉണ്ട് ''' വേടൻ അത്ഭുതത്തോടെ നിന്നു .....
'' എനിക്കെന്തിനു പാത ? കാണുക ശരം ഏറ്റു മുറിഞ്ഞ എന്റെ ഹൃത്തിനെ .. അതിൽ ഇനി ഒന്നും അവശേഷിക്കുന്നില്ലല്ലോ '' വേടൻ ചോദിക്കുന്നുണ്ട് ...
ദേവത പൊട്ടിച്ചിരിച്ചു ..... '''ഹൃദയമേ കളവു പോയവൾ ഞാൻ..... കുറഞ്ഞ പക്ഷം മുറിവെററതൊന്നു നിനക്ക് സ്വന്തം ആയി ഉണ്ടല്ലോ ''' ദേവത വീണ്ടും ചിരിച്ചു ...
വേടനും ദേവതയും മൂന്നിരവും മൂന്നു പകലും സംസാരിച്ചു കൊണ്ടേയിരുന്നു ...
.
തന്റെ കൂരയ്ക്ക് ചുറ്റും പൂച്ചെടികൾ വച്ച് പിടിപ്പിക്കുന്ന ആ ദേവതയ്ക്ക് വേണ്ടി വേടൻ തന്റെ ഹൃദയം വരിഞ്ഞു മുറുക്കി കെട്ടി ............
കാട്ടുപാതയിൽ കാറ്റു കുണ്ങ്ങുന്നുണ്ട് .......
അമ്പേന്തി വില്ലേന്തി വേടനുണ്ട് ........ അവന്റെ പക്കലാ തിളങ്ങുന്ന മഴുവുണ്ട്
അവന്റെ കൂരയ്ക്ക് ചുറ്റും പൂക്കാലം വീണ്ടും വിരുന്നു വരുന്ന നേരത്തും അവൻ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ് കരുതലോടെ സൂക്ഷ്മതയോടെ .......
വനദേവതയുടെ ഹൃദയം വീണ്ടെടുക്കണം .... തനിക്കു വേണ്ടി വസന്തം കൊണ്ട് വന്ന വനദേവതയ്ക്ക് അവനതു തിരികെ സമർപ്പിക്കണം ...... എന്നിട്ടാ പാദങ്ങളിൽ അവസാനിക്കണം അത് വരെ എങ്കിലും ജീവിച്ചിരിക്കണം .......
അത് വരെ എങ്കിലും ജീവിച്ചിരിക്കണം ........
അത് വരെ എങ്കിലും ..............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ