2016, മാർച്ച് 9, ബുധനാഴ്‌ച

ഭ്രാന്ത് ......
======================
സ്വന്തം ചെവി മുറിച്ചു നല്കിയ മണ്ണെണ്ണ വിളക്കില്‍ സ്വന്തം കൈ എരിച്ചു കളയാന്‍ ശ്രമിച്ച വാന്‍ഗോഗ് ..... നിന്റെ ഭ്രാന്തൊരു ഭ്രാന്തായിരുന്നില്ല എന്ന് ലോകം പറയാന്‍ ഒത്തിരി ഒത്തിരി കാലം എടുത്തിരുന്നു .. ലോകം അങ്ങനെ ആയിരുന്നു എന്നും ..
അങ്ങനെ പ്രണയവും ഭ്രാന്തും ഇടകലര്‍ന്നൊരു ചിന്തയുടെ ഇടനാഴിയിലേക്ക്‌ എത്തിപ്പെട്ടത് ''സുന്ദരിച്ചെല്ലമ്മ '' യുടെ ഓര്‍മ മനസ്സില്‍ വന്നപ്പോള്‍ ആണ് ...
ഒരു തുണി ഭാണ്ഡവും വില കുറഞ്ഞതെങ്കിലും ഒത്തിരി കുപ്പിവളകളും മാലയും അണിഞ്ഞു കസവു നേര്യതും ഉടുത്തു നടന്ന സുന്ദരിച്ചെല്ലമ്മ .. തിരുവനന്തപുരത്തിന്റെ തെരുവുകളിലെ സങ്കടമായിരുന്നു അവരെ അറിയുന്നവര്‍ക്ക് ... കൌതുകമായിരുന്നു അറിയാത്തവര്‍ക്ക്, കല്ലെറിയാന്‍ മാത്രം ഉള്ള ഭ്രാന്തായിരുന്നു കുസൃതിക്കാരായ കുട്ടികള്‍ക്ക്!
സുന്ദരിയും വിദ്യാസമ്പന്നയും ആയിരുന്നു അധ്യാപികയായ ചെല്ലമ്മ .. സ്ത്രീകള് നാടകം തുടങ്ങിയ അഭിനയ വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ മടിക്കുന്ന കാലത്ത് അവര്‍ മഹാരാജാവായിരുന്ന ചിത്തിര തിരുനാളിന്റെ മുന്നില് അവതരിപ്പിക്കപ്പെട്ട ഒരു നാടകത്തില്‍ അഭിനയിച്ചു .. നാടകാനന്തരം നാടക പ്രവര്‍ത്തകര്‍ക്ക് മഹാരാജാവായിരുന്ന ചിത്തിര തിരുനാള്‍ കസവു നേരിയതു സമ്മാനം നല്കി ഒപ്പം ചെല്ലമ്മയ്ക്കും കിട്ടി ഒന്ന് .. ""പുടവ കൊടുക്കുക "" എന്ന വിവാഹ ചടങ്ങിന്റെ ഓര്‍മ്മകള്‍ കൊത്തി വലിച്ചു പോയി ചെല്ലമ്മയുടെ മനസിനെ .. താന്‍ മഹാരാജാവ് പുടവ നല്കി സ്വീകരിച്ചവള്‍ ആണെന്ന് സ്വയം ധരിച്ചു പോയി ആ മനസ് ... രാജാവിന്റെ പെണ്ണായി എന്നും വൃത്തിയുള്ള വസ്ത്രമണിഞ്ഞു പദ്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിനു വരുന്ന രാജാവിനെ കണ്ടു തൊഴുതു ചെല്ലമ്മ പ്രണയിച്ചു കൊണ്ടേയിരുന്നു മരണം വരെ .... കൊച്ചു കുട്ടികളുടെ കല്ലേറും ഭൂരിപക്ഷത്തിന്റെ '''ഭ്രാന്തിച്ചെല്ലമ്മ '' എന്ന വിളിപ്പേരും അവരുടെ പ്രണയഭക്തി നിറഞ്ഞൊഴുകിയ മനസിനെ അലട്ടിയിരുന്നോ .. ഇടയ്ക്ക് മനസിന്റെ സമനില്ല തെറ്റി ആളുകളോട് വഴക്കടിക്കുന്ന ശകാരിക്കുന്ന ചെല്ലമ്മയെ കണ്ട ഓര്‍മയുണ്ട് ... ഒടുവിലീ തെരുവില്‍ ഒരു ദിവസം അവരങ്ങ് ഉറങ്ങിപോയി . ഇനി ഉണരാത്ത വണ്ണം ......
.
പറഞ്ഞു വന്നത് പ്രണയം അങ്ങനെ ഒക്കെ ആണ് എന്ന് പറയാനാണ് .. സുന്ദരിച്ചെല്ലമ്മയെ കണ്ട ഭാവം എങ്കിലും രാജാവ് നടിച്ചിരുന്നുവോ എന്നറിയില്ല ... അവരോടുള്ള വികാരം എന്തായിരുന്നു എന്നും അറിയില്ലാ ... ഉത്സവ ദിവസങ്ങളില്‍ പദ്മനാഭസ്വാമി ക്ഷേത്ര പരിസരത്തു നിന്നും ഏറെ അകലേക്ക്‌ മാറ്റി നിര്‍ത്തപ്പെട്ടിരുന്ന ചെല്ലമ്മ ആ വിഷയത്തിലേക്ക് ചില വെളിച്ചം തരുന്നുണ്ട് .. തെരുവില്‍ അലഞ്ഞ പ്രണയം മാത്രമായിരുന്നുവോ ചെല്ലമ്മയുടെ ഭ്രാന്ത് .... എല്ലാവരാലും പരിഹസിക്കപ്പെട്ടു ഭ്രാന്തി എന്ന് മുദ്രകുത്തി തെരുവില്‍ അലഞ്ഞ ''സുന്ദരിച്ചെല്ലമ്മ '' .......
കൈ നിറയെ കുപ്പിവള ചാര്‍ത്തി .. വലിയ ചുവന്ന സിന്ദൂരപ്പൊട്ടുമിട്ടു ... തന്നെ ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാത്ത മഹാരാജാവിനെ എന്നും താണു തൊഴുതു മനസ്സില്‍ ആരാധിച്ചു തെരുവ് തീണ്ടി മരിച്ചൊരു പ്രണയം .....
.
പുതിയ തലമുറയ്ക്ക് ചെല്ലമ്മയെ അറിയില്ല അവരുടെ പ്രണയം അധികം വാഴ്ത്തിപ്പാടിയിട്ടും ഇല്ലാ ആരും ......... ഇരുവഴിഞ്ഞി പുഴ എടുത്തു പോയ മൊയ്തീനെ കാത്തിരിക്കുന്ന കാഞ്ചനയും ... മറ്റു അസംഘ്യം പ്രണയ കഥകളും അനുഭവങ്ങളും ഈ ലോകത്ത് ഉണ്ടെങ്കിലും ....... പ്രണയത്തിന്റെ ഭ്രാന്തില്‍ സ്വയം മറന്നു എരിഞ്ഞൊടുങ്ങി പോയ ചെല്ലമ്മയുടെ ആത്മാര്‍ത്ഥ പ്രണയം തെരുവില്‍ അലയുന്നതറിഞ്ഞു നിസ്സംഗനായി നടന്ന ചിത്തിര തിരുനാള്‍ ..... ഇനി ഒരു വേള രാജാവായതു കൊണ്ട് പുറത്തു കാട്ടാന്‍ ആവാത്ത നിസ്സഹായതയോടെ രണ്ടു തുള്ളി കണ്ണ്നീര്‍ എങ്കിലും നല്കിയിട്ടുണ്ടാവില്ലേ ആ പ്രണയത്തിനു വേണ്ടി ......
ഇതൊക്കെ ആര്‍ക്കറിയാം ......
ചെല്ലമ്മയും ചിത്തിര തിരുനാളും പോയി ........
മരണാനന്തര ജീവിതം എന്നൊന്ന് ശരിക്കും ഉണ്ടായിരുന്നു എങ്കില്‍ എന്നാശിച്ചു പോകുന്നത് ഈ സമയത്താണ് ..........
അങ്ങനെ ഒന്നുണ്ടെങ്കില്‍ അവിടെയും ഇത് പോലെ ഒരു ലോകമെങ്കില്‍ ചെല്ലമ്മ അവിടെയും അവഗണിക്കപ്പെട്ടു തെരുവില്‍ കാത്തു നില്‍ക്കുകയാകുമൊ ?
.
[ഇന്ത്യ ടുഡേ ന്യൂസ്‌ ഇങ്ങനെ ആയിരുന്നു ]
July 31, 1996 | UPDATED 10:20 IST
Kerala: Sundari Chellamma's story is the stuff romance is made of. The aged woman who lived outside the Padmanabha Swamy temple in Thiruvananthapuram died unlamented last fortnight.
Nearly five decades ago, she worked as a school teacher, but an encounter with the Maharaja of Travancore, Chithira Thirunal, changed her life forever.
For Chellamma, it was love at first sight, but her obsession cost Chellamma her job and family. Driven to madness by her unrequited love, she died with the king's name on her lips - and his picture in her rag bag.

2 അഭിപ്രായങ്ങൾ: