2016 മേയ് 4, ബുധനാഴ്‌ച

ചിന്തകളിൽ .......
കയറൂരി വിട്ട ചിന്തകളിൽ ....
അല്ലാതെ എവിടെ ആണ്
എന്റെ കിനാവുകളെ ഞാൻ കണ്ടെത്തുക ?
എനിക്ക് ചിറകുകൾ ഉണ്ടാകുന്നതും
മോഹദൂരങ്ങൾ താണ്ടി
ഞങ്ങൾ ഒരുമിച്ചു ചേരുന്നതും അപ്പോഴാണ്‌ ...
അത് കൊണ്ട് തന്നെ
എന്റെ ചിന്തകളെനിക്ക് പ്രിയപ്പെട്ടവയാകുന്നു !!
കടന്നു പോകുക വഴിയാത്രക്കാരാ
നിനക്ക് പങ്കുവയ്ക്കാൻ ......
ഇനി ഒന്നും ഇല്ലാ എന്റെ പക്കൽ !!
മുറിച്ചു വീഴ്തപ്പെട്ട കാടും
മാന്തി മറച്ചു കളഞ്ഞ പുഴയും
നാട് വിട്ടു പോയനേരം
മഴയും അവർക്കൊപ്പം പോയി
മഴയുടെ വിരഹത്തിൽ
ജ്വലിക്കുന്ന സൂര്യന്റെ
പ്രതികാരം
തിളയ്ക്കുന്ന ഭൂമി കേണപേക്ഷിക്കുന്നു
മനുജ സൃഷ്ടിക്കു വേണ്ടി മാപ്പ് !!
അങ്ങനെ ഒടുവിൽ പെയ്തു തുടങ്ങുകയായി !!
മേഘങ്ങൾ വന്നു ചേർന്നതും ...
വേനൽ അറുതി ആയതും .......
ഞാനും അറിഞ്ഞിരുന്നില്ലാ ......
നനവ്‌ പറ്റി തുടങ്ങിയപ്പോഴാണ് ..
മഴയെ അറിഞ്ഞത് ......
ഞാനൊന്ന് നനയട്ടെ
ഞാൻ ഒന്ന് നന്നായി നനയട്ടെ ..
:- അന്നാ ............
:- ജിയോനീസ് !!
:- നീ എവിടെ ആയിരുന്നു അന്നാ ഇത്രയും നാൾ ..... ചോര മണക്കുന്ന യുദ്ധ തറകളും ... മരണം പതിയിരിക്കുന്ന ഇടുങ്ങിയ മലഞ്ചെരിവുകളും അലഞ്ഞു അലഞ്ഞു ഞാൻ തളർന്നു അന്നാ ... നിന്നെ തിരഞ്ഞിരുന്നു അന്നാ ...... ഓരോ പ്രഭാതത്തിലും ഞാനുണർന്നത് നിന്നെ കാണാൻ ആയിരുന്നു ... ഓരോ ഇരവിലും ഞാൻ ഉറങ്ങിയത് നിന്നെ കിനാവ്‌ കണ്ടായിരുന്നു ... എന്നിട്ടും അന്നാ ......
:- ജിയോനീസ് ... മുന്തിരി പാടങ്ങളിൽ നീ എന്നെ തിരഞ്ഞിരുന്നുവോ ?..... സൂര്യകാന്തി പൂവുകൾ പുഞ്ചിരിച്ചു നില്ക്കുന്ന പൂന്തോട്ടങ്ങളിലെ ശലഭങ്ങളോടു നീ എന്നെ തിരഞ്ഞിരുന്നുവോ ...
:- ഇല്ലാ അന്നാ ഞാൻ കരുതിയത്‌ ഇത്തരം ഇടങ്ങളിൽ നീ ഉണ്ടാവില്ല എന്നാണു ...
:- എന്ത് കൊണ്ട് ?
:- അന്നാ പ്രണയത്തിന്റെ ലോലഭാവങ്ങൾ നിറഞ്ഞ ഒരു വെറും കാമുകിയാവാൻ നിനക്കാവുമോ? ക്ലാവ് പിടിച്ച ജീവിതങ്ങളിൽ വെളിച്ചം തൂകുന്ന നിന്റെ ചിരിവെട്ടം ... ഇരുളിന്റെ ദേശങ്ങളിൽ പെയ്തിറങ്ങുന്ന നിന്റെ കാരുണ്യം ... അന്നാ ..... നീ വെറും ദൗർബല്യങ്ങളുടെ നായികയായിരുന്നില്ലല്ലോ .... ശക്തിയുടെ ദേവതയെ പോലും അതിശയിപ്പിച്ചവൾ അല്ലെ നീ ?
:- പക്ഷെ ...... എന്റെ ഉള്ളിലും ഒരു കാമുകിയുണ്ട് ജിയോനീസ് ...... എന്റെ ഉള്ളിലും സ്നേഹം ദാഹിക്കുന്ന ഒരു മനസുണ്ട് ജിയോനീസ് .. ശരിയാണ് ..... എന്റെ കർത്തവ്യ ബോധം ആ എന്നെ എന്നിൽ നിന്നും മറച്ചു പിടിക്കുന്നുണ്ട് ...പക്ഷെ എത്ര ഒളിച്ചാലും നിനക്കതു കാണാൻ ആവും എന്ന് ഞാൻ കരുതി ..
:- അന്നാ ഒരുപാടു തവണ ഒരു മിന്നായം പോലെ ഞാൻ അത് കണ്ടിരുന്നു ... പക്ഷെ തൊട്ടടുത്ത നിമിഷം നീ അതെന്നിൽ നിന്ന് പോലും മറച്ചു പിടിച്ചു ..... ഞാൻ അറിഞ്ഞിരുന്നില്ല എന്നല്ലാ ... എനിക്ക് പക്ഷെ ഭയമായിരുന്നു അന്നാ ....... ഒരു വേള ഞാൻ അത് അറിയുന്നത് പോലും നീ ഇഷ്ടപ്പെട്ടെക്കില്ല എന്ന് ഞാൻ ഭയന്നു ..
:- ഭയമോ ജിയോനീസ് ? നിനക്കോ !! അതും എന്നെയോ ....... ഞാൻ അത് വിശ്വസിക്കുന്നില്ല
:- എനിക്കറിയില്ല അന്നാ ..... പക്ഷെ എനിക്ക് തോന്നുന്നത് എനിക്ക് നിന്നെ ഭയം ആയിരുന്നു എന്ന് തന്നെ ആണ് ....
:- ജിയോനീസ് .........
:- അന്നാ .......
:- ജിയോനീസ് നമുക്കീ സംഭാഷണം ഇവിടെ വിടാം ...വരിക ..... നമുക്കൊന്ന് നടന്നു വരാം ...
:- പോകാം അന്നാ പക്ഷെ ....... എനിക്കിപ്പോഴും ഉത്തരം ലഭിച്ചിട്ടില്ലാ ......
:- എന്തിനാണ് ജിയോനീസ് വാക്കുകൾ കൊരുത്തു ഞാൻ നിനക്ക് ഉത്തരം തരേണ്ടത്‌ ? ഭാഷയറിയുന്ന ആർക്കും അങ്ങനെ ചെയ്യാൻ ആവും ..... എനിക്കങ്ങനെ അല്ല നിനക്ക് ഉത്തരം തരേണ്ടത്‌ .... എന്റെ മൌനം പോലും നിന്നോട് സംവദിക്കും പ്രണയത്തിന്റെ ഭാഷയിൽ ...നീ വരിക നമുക്ക് നടക്കാം ..... ഈ പാടം കടന്നു പോകേണ്ടതുണ്ട് ... ഒരു പൂവാടി നിനക്കായി ഞാൻ നാട്ടു പിടിപ്പിച്ചിട്ടുണ്ട് ..... പിങ്ക് നിറത്തിൽ പൂവുകൾ നിന്നോട് എന്റെ മനസ് പറയും ... ജിയോനീസ് നമുക്ക് നടക്കാം ...
----------------------------------------------------------------------------------------------
അനന്തരം ................
താഴ്വാരത്തു മഴ പെയ്തു തുടങ്ങി !!!
വരണ്ടു വിണ്ടു കീറിയ ഭൂമിയിലെ ചാലുകളിലൂടെ ജീവജലം നിറഞ്ഞൊഴുകി ...
മണ്ണിനടിയിൽ സുഖ സുഷുപ്തിയാണ്ട് കിടന്ന വസന്തം സൂര്യനെ നോക്കി പുഞ്ചിരിച്ചു ...
ഒരു മഴവില്ല് കിഴക്കൻ ചക്രവാളത്തിൽ തെളിഞ്ഞു നിന്നു ........
ഒരു മഴവില്ല് കിഴക്കൻ ചക്രവാളത്തിൽ തെളിഞ്ഞു നിന്നു ........
ഉപേക്ഷിക്കപ്പെട്ടവരുടെ
ഇരുണ്ട മൂലയിൽ
വെട്ടം !!
ഉപേക്ഷിക്കപ്പെട്ടവരുടെ
ഇരുണ്ട മൂലയിൽ നിന്നും
മോചനം !!
വേനലുകളിൽ മഴയായും
നോവുന്ന മുറിവുകളിൽ
അമൃതായും !!
ഒരു തുളസിക്കതിരും
ഒരു മഞ്ഞുതുള്ളിയും
ഒരു തുണ്ട് മേഘവും
ചേർത്തു വയ്ക്കും
മഴവില്ല് കൊണ്ട് നിറം കൊടുത്ത്
മനോഹരമായ ഒരു ചിത്രം വരയ്ക്കും
എന്നിട്ട്
എന്നിട്ട്
.
.
.
അല്ലെങ്കിൽ വേണ്ടാ എല്ലാമങ്ങനെ
പറഞ്ഞു തീർക്കാൻ പാടില്ല .......
ഒഴുകുന്ന പുഴയൊരു നിമിഷം നിലച്ചു
വീശി അടിച്ച കാറ്റും
വെട്ടവും .........
ഒരു ഫ്രീസ് ഇമേജ് എന്ന പോലെ ...
പിന്നെ ഒക്കെ
വീണ്ടും ......
മനസൊരു വല്ലാത്ത യന്ത്രമാണ്
സന്തോഷം കൊണ്ട്
ഇടയ്ക്കിടെ സ്നേഹനം ചെയ്യണം
ഇല്ലെങ്കിൽ
എന്തോ ഇടയ്ക്ക് കേറി കുടുങ്ങിയപോലെ
ഒറ്റ നിൽപ്പങ്ങു നില്ക്കും !!!
ആശ്വാസം !!
അത് വീണ്ടും ചലിക്കുന്നുണ്ട്
കാറ്റടിക്കുന്നുണ്ട്
പുഴ ഒഴുകുകയും ചെയ്യുന്നുണ്ട് ഇപ്പൊ ...
ഒരു പുഞ്ചിരി ...
ഒരു വാക്ക് ...
ഒരു വിളി .......
.
എന്നാലും
സ്നേഹത്തിനും ചുംബനത്തിനും ഇടയ്ക്കെന്തോ ഉണ്ടത്രേ !!
ഇനി ഈ യന്ത്രത്തിന്റെ ചക്രങ്ങൾക്കിടയിൽ
ഈ പ്രഹേളിക കുരുങ്ങുമോ ?
സമയത്തിന്റെ ഒഴുക്കിനെതിരെ
ഞാൻ തിരികെ നടക്കട്ടെ ......
വലിയൊരു മരച്ചുവടിൽ
ഇലകളും ചുള്ളിയും കൊണ്ട്
നിർമിച്ച ...
കളിവീടുണ്ട് ....
കാട്ടുപൂക്കൾ കൊണ്ട് കെട്ടിയ
മാല ചാർത്തി
കൂട്ടിക്കൊണ്ടു വന്നൊരു പെണ്ണും
മണ്ണപ്പം ചുട്ടു കുടുംബം നടത്തിയ ഓർമയുണ്ട് ...
അവിടെ എങ്ങോ കളഞ്ഞു പോയ
നിഷ്കളങ്കമായ ഒരു പ്രണയം ഉണ്ട്
അതിനെ കണ്ടെത്തണം .........
എന്നിട്ട് .......
എന്റെ ആ പിഞ്ഞിക്കീറിയ
നിഘണ്ടുവിന്റെ താളുകളിൽ
''പ്ലേറ്റൊണിക് ലവ്'' എന്ന്
എഴുതി ചേർക്കണം ....
അതിനും ശേഷം മാത്രമേ
നിന്നോടുള്ള എന്റെ പ്രണയം
ഞാൻ നിന്നെ അറിയിക്കുകയുള്ളൂ !!